Trending

മാലിന്യമുക്തം നവകേരളം: ജില്ലയിൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ ശക്തമാക്കി; പരാതി വിളിച്ചറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കും


കോഴിക്കോട്
ജില്ലയിലുടനീളം മിന്നൽ പരിശോധന; 180 നിയമലംഘനങ്ങൾ കണ്ടെത്തി

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി മാർച്ച് 3-ന് ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിൽ ഒരേ സമയം നടത്തിയ മിന്നൽ പരിശോധനയിൽ 180 നിയമലംഘനങ്ങൾ കണ്ടെത്തി. 155 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 4.013 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

1124 സ്ഥാപനങ്ങളിൽ പരിശോധന

മാലിന്യസംസ്‌കരണ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ 1124 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

എൻഫോഴ്സ്മെൻറ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന

കോഴിക്കോട് ട്ജില്ലയിൽ രൂപീകരിച്ച രണ്ട് ജില്ലാതല എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ, ഇൻറേണൽ വിജിലൻസ് ഓഫീസർമാർ നയിക്കുന്ന അഞ്ച് സ്ക്വാഡുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 111 സ്ക്വാഡുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ ഭരണകൂടം പരിശോധന തുടർദിവസങ്ങളിലും നടത്തുമെന്ന് അറിയിച്ചു.

പ്രധാനമായ പരിശോധനാ മേഖലകൾ:

  • നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം.
  • മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം.
  • മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ.
  • മാലിന്യ സംസ്‌കരണ നിയമലംഘനങ്ങൾ

കർശന നടപടികൾ:

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വ്യാപനം, മാലിന്യം വലിച്ചെറിയൽ, മാലിന്യം ഒഴുക്കിവിടൽ, യഥാവിധി മാലിന്യം നീക്കം ചെയ്യാതിരിക്കൽ, ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

വാട്സ്ആപ്പ് നമ്പറിൽ പരാതി അറിയിക്കാം

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന വാട്സാപ്പ് നമ്പറിലേക്ക് പരാതി അയക്കാം.

പരാതികൾക്ക് 7 ദിവസത്തിനകം നടപടി സ്വീകരിക്കുകയും പരാതിക്കാരന് 2500 രൂപ വരെ റിവാർഡ് ലഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post