LATEST

6/recent/ticker-posts

ഓൺലൈൻ വായ്പ‌ തട്ടിപ്പ്: ഈങ്ങാപ്പുഴ സ്വദേശികൾ അറസ്റ്റിൽ



വായ്പ നല്‍കാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍.
താമരശ്ശേരി ഈങ്ങാപ്പുഴ ആലുങ്കല്‍ ഹൗസില്‍ അനില്‍ (39), ഈങ്ങാപ്പുഴ വള്ളിക്കുടിയില്‍ വീട്ടില്‍ റിഷാദ് (31)എന്നിവരാണ് അറസ്റ്റിലായത്.

ആസ്പയർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്ബനിയില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പ നല്‍കാമെന്ന് പറഞ്ഞ് വെള്ളനാട് മുണ്ടേല സ്വദേശി സുനില്‍ കുമാറില്‍ നിന്നാണ് പണം തട്ടിയത്. വായ്പ ലഭിക്കാൻ ആദ്യം 10,000 രൂപ ആവശ്യപ്പെട്ടു. നല്‍കിയ അക്കൗണ്ടിലേക്ക് സുനില്‍ കുമാർ പണം അയച്ചു. തുടർന്ന് ആവശ്യപ്പെട്ട 15,000 രൂപയും ജി.എസ്.ടി അടയ്ക്കുന്നതിന് ആവശ്യപ്പെട്ട 8568 രൂപയും സുനില്‍ കുമാർ വീണ്ടും അയച്ചു നല്‍കി. ശേഷം ഫോണ്‍ എടുക്കാതെയായതോടെ സുനില്‍കുമാർ സൈബർ സെല്ലിനെ സമീപിച്ചത്. ഈ പരാതി ആര്യനാട് സ്റ്റേഷനിലേക്ക് കൈമാറി. 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇


സുനില്‍ കുമാർ പണം അയച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ ആണെന്നും ഈ അക്കൗണ്ടില്‍ നിന്ന് അനിലിന്റെയും റിഷാദിന്റേയും അക്കൗണ്ടുകളില്‍ 10 ലക്ഷം രൂപ എത്തിയതായും കണ്ടെത്തി. ഇത് തട്ടിപ്പ് പണം ആണെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ആര്യനാട് ഇൻസ്പെക്ടർ ജെ. ജിനേഷ്, പൊലീസുകാരായ ആർ. മഹേഷ് കുമാർ, എം.ഷിബു, ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments